Skip to main content

MUHARRAM


മുഹറം പുതുവറ്ഷത്തില് പുത്തന് തീരുമാനങ്ങള്

ഇസ്ലാമിക കലണ്ട റായ ഹിജ്രി കലണ്ട റിന്റെ ആദ്യ മാസമായത് കൊണ്ട് തന്നെ ഓരോ മുസ്ലിമും തന്റെ ജിവിത യാത്രയില്‍ കൊഴിഞ്ഞ് പോയ ഒരു വര്‍ഷത്തിലെ പോരായ്മ വിലയിരുത്തി തെറ്റുകളില്‍ നിന്ന് അകലാനും മരണത്തിന് വേണ്ടി സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കൊണ്ട് ഒരുങ്ങാനുമുള്ള സമയമായാണ് പുതുവര്‍ഷപുലരിയെ മുസ്ലിം കാണേണ്ടത്. അതല്ലാതെ പുതുവര്‍ഷ ആഘോഷങ്ങളിലൂടെ ജീവിതവും ലക്ഷ്യവും മറന്നാകരുത് പ്രവര്‍ത്തനങ്ങള്‍. നിങ്ങളോരോരുത്തരും വിചാരണ നേരിടേണ്ടവരാണെന്നും അത് കൊണ്ട് യതാര്‍ത്ത വിചാരണക്ക് മുമ്പ് സ്വയം വിചാരണ നടത്തണമെന്ന പ്രവാചകാധ്യപനത്തിന്റെ പാഠം  ഇവിടെ പ്രസക്തമാണ്.

                      ഈ ലോകത്തുള്ള എല്ലാ വസ്തുക്കള്‍ക്കും തുല്യ പരിഗണനയല്ല ഉള്ളത്. ചില വ്യക്തികള്‍ക്ക് മറ്റു വ്യക്തികളെക്കാളും, ചില സ്ഥലങ്ങള്‍ക്ക് മറ്റു ചില സ്ഥലങ്ങളേക്കാളും, ചില വസ്തുക്കള്‍ക്ക് മറ്റു വസ്തുക്കളേക്കാളും , ചില വര്‍ഷങ്ങള്‍ക്ക് ചില വര്‍ഷങ്ങളേക്കാളും ചില മാസങ്ങള്‍ക്ക് മറ്റു സാസങ്ങളേക്കാളും പ്രത്യേകതകളും സ്ഥാനങ്ങളും ഉണ്ട്. ഇസ്ലാമില്‍ അല്ലാഹു വളരെ മഹത്വം കല്‍പിച്ച മാസമാണ് മുഹറം പേര് സൂചിപ്പിക്കും പ്രകാരം മുഹറം പവിത്രമാണ്, യുദ്ധങ്ങളും സംഘട്ടനങ്ങളും കൊടി കുത്തി വാണിരുന്ന ജാഹിലിയ്യാ യുഗത്തിലും പവിത്രത കല്‍പിക്കപ്പെട്ട മാസമാണ് മുഹറം .ഈ മാസങ്ങളില്‍ സംഘട്ടനം അരുത്.

 മഹാനായ അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: പ്രവാച
കര്‍ മുഹമ്മദ് നബി (സ) പറഞ്ഞു: നിശ്ചയം അല്ലാഹു തആലാ ബനൂ ഇസ്രായീലെ ജനങ്ങള്‍ക്ക് വേണ്ടി വര്‍ഷത്തിലൊരു ദിവസത്തെ വ്രതം നിര്‍ബന്ധമാക്കി അത് ആശുറാഇ(മുഹറം പത്ത്) ലെ നോമ്പാണ് .അത് കൊണ്ട് നിങ്ങള്‍ നോമ്പനുഷ്ടിക്കുക നിങ്ങളുടെ വീടുകളിലും കുടുംബങ്ങളിലും വിശാലത ചെയ്യുക,

കാരണം ഈ ദിവസമാരെങ്കിലും കുടുംബത്തിന് വിശാലത ചെയ്താല്‍ വര്‍ഷം മുഴുവനും അല്ലാഹു അവന് അനുഗ്രഹം ചൊരിയും, കാരണം ആ ദിവസമാണ് ആദം നബി (അ) അല്ലാഹു തൗബ സ്വീകരിച്ചതും ഇദ്രീസ് നബി (അ) ക്ക് ഉന്നത സ്ഥാനം നല്‍കിയതും, നൂഹ് നബി (അ) യെ കപ്പലില്‍ കയറ്റി സമൂഹത്തിന് നല്‍കിയ ആ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും, നംറൂദിന്റെ തീകുണ്ഡാരത്തില്‍ നിന്ന് ഇബ്രാഹീം നബി (അ) യെ രക്ഷപ്പെടുത്തിയതും മഹാനായ ഖലീമുല്ലാഹി മൂസ നബി (അ) ക്ക് തൗറാത്ത് ഇറക്കിക്കൊടുത്തതും, യൂസുഫ് നബി (അ) യെ ജയില്‍ മോചിതരാക്കിയതും, യഅ്ഖൂബ് നബി (അ) ക്ക് കാഴ്ച ശക്തി യതാവിതമാക്കിക്കൊടുത്തിതും, അയ്യൂബ് നബി (അ)യുടെ രോഗം മാറ്റിക്കൊടുത്തതും മത്സ്യ വയറ്റില്‍ നിന്ന് യൂനുസ് നബി (അ) യെ രക്ഷപ്പെടുത്തിയതും, ബനൂ ഇസ്രാഈല്യര്‍ക്ക് സമുദ്രം പിളര്‍ത്തിക്കൊടുത്തതും ദാവൂദ് നബി (അ)ക്ക് രാജാധികാരം നല്‍കിയതും മുഹമ്മ
ദ് നബി (സ)ക്ക് മുന്തിയതും പിന്തിയതുമായ പാപങ്ങള്‍ പൊറുത്ത് കൊടു
ത്തതും മുഹറം 10 നായിരുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ തുടങ്ങിയതും ആകാശത്തില്‍ നിന്ന് ആദ്യമായി മഴ വര്‍ഷിപ്പിച്ചതും ഭൂമിയിലേക്ക് പ്രഥമ
മായി അല്ലാഹുവിന്റെ അനുഗ്രഹം ഇറങ്ങിയതും മുഹറം പത്തില്‍ തന്നെ( ഇ
ആനത്തുത്വാലിബീന്‍2/417).

മഹാനായ നൂഹ് നബി (അ) യും വിശ്വാലികളും കപ്പലിറങ്ങിയത് ആശു
റാഅ് ദിവസത്തിലാണെന്ന് ഇമാം ബൈഹഖി ശുഅബുല്‍ ഈമാന്‍ എന്ന ഗ്ര
ന്ഥത്തില്‍ ഉദ്ധരിച്ച ഹദീസില്‍ കാണാം. ഫിര്‍ഔനും മറ്റു മാരണ വിദ്യ
ക്കാര്‍ക്കെതിരെ മൂസ നബി (അ) ക്ക് വിജയം നല്‍കാനും അല്ലാഹു തിരഞ്ഞെടുത്ത ദിവസം മുഹറം പത്ത് തന്നെയാണെന്ന് ഹാഫിള് ഇബ്‌നു കസീര്‍ തന്റെ അല്‍ ബിദായത്തു വന്നിഹായ(1/354) യില്‍ രേഖപ്പെടുത്തുന്നു. ഫറോവയേയും ശത്രുക്കളേയും സമുദ്രത്തില്‍ അല്ലാഹു മുക്കിക്കൊന്നതും വിശ്വാസികളെ രക്ഷപ്പെടുത്തിയതും മുഹറം പത്തിനാണ്.
 മുഹറം ഒമ്പതിനും പത്തിനും നോമ്പനുഷ്ടിക്കല്‍ ശക്തമായ സുന്നത്തുണ്ട്. മുഹമ്മദ് നബി (സ) മുഹറം പത്തിന്റെ നോമ്പനുഷ്ടിക്കുകയും അടുത്ത വര്‍ഷം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒമ്പതിനും കൂടി നോമ്പെടുക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തുട്ടുണ്ട്. മുഹറം പത്തിന് നോമ്പനുഷ്ടിക്കുക വഴി വരുന്ന ഒരു വര്‍ഷത്തെ പാപം പൊറുപ്പിക്കപ്പെടുമെന്ന് ഹദീസിലൂടെ നമുക്ക് വായിച്ചെടുക്കാം.


Comments

Post a Comment